പല്ല് എടുക്കാന്‍ ദശാബ്ദങ്ങളോളം കാത്തിരുന്നു; ഡോക്ടറുടെ അപ്പോയ്‌മെൻ്റ് കിട്ടാതെ വന്നതോടെ സ്വയം പല്ല് പറിച്ചു

പല്ല്-എടുക്കാന്‍-ദശാബ്ദങ്ങളോളം-കാത്തിരുന്നു;-ഡോക്ടറുടെ-അപ്പോയ്‌മെൻ്റ്-കിട്ടാതെ-വന്നതോടെ-സ്വയം-പല്ല്-പറിച്ചു
മനുഷ്യര്‍ക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തതാണ് പല്ല് വേദന. എന്തൊക്കെ പൊടികൈകള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ പല്ല് വേദന മാറാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. പക്ഷെ ഡോക്ടറുടെ അപ്പോയ്‌മെന്റ് കിട്ടാതെ വന്നതോടെ ഒരാള്‍ സ്വയം പല്ല് പറിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയെ ഞെട്ടിക്കുന്നത്. ഒരു ദശാബ്ദത്തില്‍ ഏറെ എന്‍എച്ച്എസ് ഡോക്ടറിൻ്റെ അപ്പോയ്‌മെൻ്റിന് വേണ്ടി കാത്തിരുന്ന് ക്ഷമ നശിച്ചതോടെ ആണ് ഡേവിഡ് സെര്‍ഗൻ്റ് എന്നയാള്‍ സ്വയം പല്ല് പറിച്ചത്.

ഇറച്ചി വേട്ടുക്കാരനായ ഡേവിഡ് ഇത്രയും ദീര്‍ഘനാള്‍ വേദന സഹിച്ച് കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ആണ് സ്വന്തമായി പല്ല് പറിച്ചത്. ബിയര്‍ കുടിച്ച ശേഷം വേദനസംഹാരി കഴിച്ചാണ് ഡേവിഡ് പല്ല് പറിച്ചത്. വളരെ ദരിദ്രനായ ഡേവിഡിന് ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പൈസ ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ജീവിക്കാന്‍ പ്രതിസന്ധിയുള്ളത് കൊണ്ട് തന്നെ ഡിസെബിലിറ്റി ലീവിങ് അലവന്‍സ് ഉപയോഗിച്ചാണ് ഡേവിഡ് ജീവിക്കുന്നത്.

വളര്‍ത്ത് നായയായ ആഷിന് ഭക്ഷണം നല്‍കാന്‍ പോലും ഡേവിഡിന് പൈസയില്ലാത്ത അവസ്ഥയാണ്. ശരിയായ സാമ്പത്തിക സാഹചര്യമില്ലാത്തത് കൊണ്ട് വളരെ പരിമിതമായ ഓപ്ഷനുകള്‍ മാത്രമേ ഇയാള്‍ക്കുള്ളൂവെന്ന് അന്താരാഷ്ട്ര മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു എന്‍എച്ച്എസ് ദന്ത ഡോക്ടറെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആണ് പല്ലിന്റെ ബലം പോകുന്നത് വരെ കാത്തിരുന്ന ശേഷം ഇയാള്‍ അത് പറിച്ച് എടുക്കുന്നത്.

Also Read:വീഡിയോയില്‍ പൊട്ടി കരഞ്ഞ് ടിക് ടോക്ക് താരം; കാരണമറിഞ്ഞ് ഞെട്ടി ആരാധകര്‍

വളരെ അപകടകരമായ അവസ്ഥയാണിതെങ്കിലും വേറെ ഒരു വഴിയുമില്ലാതെ വന്നതോടെ ആണ് ഡേവിഡ് ഇങ്ങനെ ചെയ്തത്. ഇയാളുടെ വായിലെ ഏകദേശം എല്ലാ പല്ലുകളും ഇളകി പോയിരിക്കുകയാണ്. ആദ്യനാളുകളില്‍ ചവണ പോലുള്ള ഉപകരണങ്ങള്‍ കൊണ്ടാണ് പല്ല് എടുത്തിരുന്നതെന്നും ഡേവിഡ് പറയുന്നു. പക്ഷെ ഇപ്പോള്‍ കൂടുതലായും കൈ കൊണ്ടാണ് പല്ല് പറിക്കുന്നത്.

വേദനസംഹാരി കഴിക്കുന്നത് കൊണ്ട് അധിക വേദന അറിയാറില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ള ആളുകള്‍ പ്രാദേശിക ദന്ത ഡോക്ടര്‍മാരുടെ സഹായം തേടണമെന്ന് നേരത്തെ ഉപദേശം നല്‍കിയിട്ടുണ്ടെന്ന് ഈ അസാധാരണ സംഭവത്തോട് എന്‍എച്ച്എസ് വക്താവ് പ്രതികരിച്ചു.

Exit mobile version