7 മാസം പ്രായമുള്ള കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിച്ചു; വീഡിയോ പ്രചരിച്ചതിന് പിന്നാലെ കുട്ടിയെ രക്ഷപ്പെടുത്തി

7-മാസം-പ്രായമുള്ള-കുട്ടിയെ-അമ്മ-ക്രൂരമായി-മർദ്ദിച്ചു;-വീഡിയോ-പ്രചരിച്ചതിന്-പിന്നാലെ-കുട്ടിയെ-രക്ഷപ്പെടുത്തി

ഹൈലൈറ്റ്:

  • ഏഴു മാസം പ്രായമുള്ള കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിച്ചു
  • ആൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചു
  • അമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

നാഗ്പുർ: ഏഴു മാസം പ്രായമുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ച് അമ്മ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ക്രൂരസംഭവം അരങ്ങേറിയത്. ആൺകുട്ടിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തിയ പോലീസ് മാതാ- പിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

ടൈംസ് നൗ റിപ്പോർട്ട് പ്രകാരം മെയ് 24നാണ് സംഭവം നടക്കുന്നത്. കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിലെ മറ്റൊരാളുമായുള്ള വാക്കേറ്റത്തിനിടെ അമ്മ പിഞ്ചുകുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയതും പുറത്തുവിട്ടതും. പിന്നാലെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

Also Read : 13കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് കാഴ്ചാപരിമിതിയുള്ള ബന്ധു; സംഭവം തുറന്നുപറഞ്ഞ് പെൺകുട്ടി

വീഡിയോ ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട പോലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു. അമ്മയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചതായും പോലീസ് പറഞ്ഞു. കുട്ടി നിലവിൽ സുരക്ഷിതനാണെന്ന് സീനിയർ ഇൻസ്പെക്ടർ നരേന്ദ്ര ഹിവാരെ പറഞ്ഞു.

Also Read : കാസര്‍കോട് 15കാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി; പിതാവ് അറസ്‌റ്റിൽ

പോലീസ് പറയുന്നതനുസരിച്ച് കുട്ടിയുടെ അച്ഛൻ കലാകാരനാണ്. ഒരു ഓർക്കസ്ട്രയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പട്ട ഇദ്ദേഹം, മറ്റു ജോലികൾ ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് എന്തെങ്കിലും നല്‍കണം, മകളുടെ ആവശ്യം അച്ഛന്‍ നടപ്പിലാക്കിയത് ഇങ്ങനെ…

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : 7-month-old boy mercilessly thrashed by mother video goes viral
Malayalam News from malayalam.samayam.com, TIL Network

Exit mobile version