വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ കുടിവെള്ള ടാങ്കറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ

വിവാഹത്തിന്-നിർബന്ധിച്ച-കാമുകിയെ-കുടിവെള്ള-ടാങ്കറിന്-മുന്നിലേക്ക്-തള്ളിയിട്ട്-കൊന്നു;-യുവാവ്-അറസ്റ്റിൽ

വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ കുടിവെള്ള ടാങ്കറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 7 Aug 2023, 3:14 pm

വിവാഹത്തിന് നിർബന്ധിച്ച യുവതിയെ തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു

murder case
കൊല്ലപ്പെട്ട പ്രമീള. Photo: Special Arrangements

ഹൈലൈറ്റ്:

  • വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ ടാങ്കറിന് മുന്നിൽ തള്ളിയിട്ട് കൊന്നു.
  • 22കാരിയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ.
  • അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായെന്ന് പോലീസ്.
ഹൈദരാബാദ്: വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ യുവാവ് ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിന് മുന്നിൽ തള്ളിയിട്ട് കൊന്നു. തെലങ്കാനയിലെ ബച്ചുപള്ളിയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കൊണ്ടാപ്പൂർ സ്വദേശിയായ തിരുപ്പതി എന്ന യുവാവാണ് പ്രമീള എന്ന 22കാരിയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി ബച്ചുപള്ളി എസ്എച്ച്ഒ സുമൻ കുമാർ പറഞ്ഞു.

സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ഗർഭിണിയെ ഭർതൃവീട്ടുകാർ മർദ്ദിച്ചുകൊന്നു
പ്രമീളയുടെ മരണം അപകടമാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമറെഡ്ഡി ജില്ല സ്വദേശിയും ബാച്ചുപള്ളിയിൽ ഡ്രൈവറായി ജോലി ചെയ്യുകയുമായിരുന്ന തിരുപ്പതി. ഇരുവരും ഒരേ നാട്ടുകാരാണ്.

തലമുറകളെ ഹരം കൊള്ളിക്കുന്ന ഇതിഹാസം| Jayan | kolilakkam helicopter scene| kolilakkam climax

പ്രമീളയുടെ ആദ്യ ഭർത്താവ് രണ്ടുവർഷം മുൻപ് മരിച്ചു പോയിരുന്നു. ഇതിന് ശേഷമാണ് ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന യുവതി തിരുപ്പതിയുമായി അടുപ്പത്തിലായത്. ബന്ധം തുടരുന്നതിനിടെ വിവാഹം കഴിക്കണമെന്ന ആവശ്യം പ്രമീള മുന്നോട്ടുവെച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.

ഞായറാഴ്ച നേരിൽ കണ്ട് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. യുവാവ് സ്ഥലത്ത് നിന്ന് മടങ്ങാൻ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. തർക്കം വഴക്കായതോടെ തിരുപ്പതി പ്രമീളയെ ഓടിക്കൊണ്ടിരുന്ന വെള്ള ടാങ്കറിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് ശേഷം തിരുപ്പതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കൈമാറിയത് മലയാളി; പെട്ടിയിൽ ആന്തരികാവയവങ്ങളുടെ ഭാഗങ്ങൾ; തേനിയിൽ 3 പേ‍ർ കസ്റ്റഡിയിൽ
യുവതിയുടെ മരണത്തിൽ തുടക്കത്തിൽ സംശയം തോന്നിയില്ലെങ്കിലും യുവാവിനെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തിലാണ് ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിന് മുന്നിൽ തള്ളിയിട്ടാണ് യുവതിയെ കൊന്നതെന്ന് വ്യക്തമായി. യുവതിയുടെ ശരീരത്തിലൂടെയാണ് ലോറി കയറിയിറങ്ങിയത്. യുവതിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടിരുന്നു. പ്രമീള താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തി യുവാവ് പെൺകുട്ടിയെ കണ്ടിരുന്നതായും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version