ഓണത്തിരക്കിൽ ട്രെയിനില്ലെന്ന് കരുതേണ്ട; ഈ റൂട്ടിൽ ഒരു സ്പെഷ്യൽ കൂടി, റിസർവേഷൻ ആരംഭിച്ചു

ഓണത്തിരക്കിൽ-ട്രെയിനില്ലെന്ന്-കരുതേണ്ട;-ഈ-റൂട്ടിൽ-ഒരു-സ്പെഷ്യൽ-കൂടി,-റിസർവേഷൻ-ആരംഭിച്ചു
തിരുവനന്തപുരം: ഓണത്തിരക്കിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ എറണാകുളം – ചെന്നൈ റൂട്ടിൽ ഒരു സ്പെഷ്യൽ ട്രെയിൻ കൂടി സർവീസ് ആരംഭിക്കും. ചെന്നൈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ഉയർന്ന തോതിലായതിനാലാണ് സ്പെഷ്യൽ സർവീസ് അനുവദിച്ചത്. സെപ്റ്റംബർ മൂന്ന് ഞായറാഴ്ച പുറപ്പെടുന്ന ട്രെയിനിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു.

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പ് ഇങ്ങനെ
ചെന്നൈ മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുള്ള റൂട്ടിലോടുന്ന ട്രെയിനിന് ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം – തിരുപ്പതി എക്സ്പ്രസ് എന്നീ രണ്ട് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അനുവദിച്ചിരുന്നു.

Moon Name: ‘ചന്ദ്രൻ്റെ പേരും മാറ്റിയേക്കാം’

ആഴ്ചയിൽ ഒരു ദിവസം മാത്രം സ്പെഷ്യൽ ട്രെയിനായി സർവീസ് നടത്തിയിരുന്ന എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് സ്ഥിര സർവീസാക്കാനാണ് റെയിൽവേയുടെ തീരുമാനം. ശനി, തിങ്കൾ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.35ന് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 5.50 ന് വേളാങ്കണ്ണിയിലെത്തും. ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും.

കൊല്ലം – തിരുപ്പതി എക്സ്പ്രസും ആഴ്ചയിൽ രണ്ടു ദിവസമാകും സർവീസ് നടത്തുക. ചൊവ്വ – വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്നും ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്ത് നിന്നുമായിരിക്കും സർവീസ്. തിരക്ക് കണക്കിലെടുത്ത് കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിവരെ നീട്ടി. ഗരീബ് രഥ് എക്സ്പ്രസിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിക്കാൻ തീരുമാനമായി. മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും.

ചെലവ് കുറവ്, 3 ജില്ലകൾക്ക് പ്രയോജനം; കൊച്ചിയെ കടത്തിവെട്ടുമോ കൊല്ലത്തെ വാട്ട‍ർ മെട്രോ?
എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസമുള്ള സ്ഥിരം സർവീസ് ആയി പ്രഖ്യാപിച്ചപ്പോൾ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ നിർത്തിയിരുന്ന ഏതാനും സ്റ്റോപ്പുകൾ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ മാവേലിക്കര കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ ആവണീശ്വരം തെന്മല എന്നീ സ്റ്റോപ്പുകളും, തമിഴ്‌നാട്ടിൽ തെങ്കാശി, കടയനല്ലൂർ ശങ്കരൻ കോവിൽ, മാനാമധുരൈ, പെരവരുണൈ, അതിരാംപട്ടണം ഇനീ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചുകൊണ്ട് റെയിൽവേ ബോർഡ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞിരുന്നു.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Exit mobile version