‘പശു അമ്മയുടെ സ്ഥാനത്ത്, അതിനാൽ ഗോമാതാവ് എന്നുവിളിക്കുന്നു’; 2,000 രൂപ നോട്ട് പിൻവലിച്ചത് ആവശ്യം കഴിഞ്ഞത് കൊണ്ടാണെന്ന് കൃഷ്ണകുമാർ

‘പശു-അമ്മയുടെ-സ്ഥാനത്ത്,-അതിനാൽ-ഗോമാതാവ്-എന്നുവിളിക്കുന്നു’;-2,000-രൂപ-നോട്ട്-പിൻവലിച്ചത്-ആവശ്യം-കഴിഞ്ഞത്-കൊണ്ടാണെന്ന്-കൃഷ്ണകുമാർ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 31 Aug 2023, 4:45 pm

കുഞ്ഞുങ്ങൾ പശുവിൻ്റെ പാൽ കുടിച്ച് വളരുന്നത് കൊണ്ടാണ് പശുവിനെ ഗോമാതാവ് എന്ന് വിളിക്കുന്നതെന്ന് നടനും ബിജെപി നേതാവുമായ കൃഷണകുമാർ പറഞ്ഞു. ആവശ്യം കഴിഞ്ഞതിനാലാണ് 2000 രൂപയുടെ നോട്ട് പിൻവലിച്ചത്

krishnakumar about beef

ഹൈലൈറ്റ്:

  • അമ്മയുടെ സ്ഥാനത്ത് വരുന്നതുകൊണ്ടാണ് ഗോമാതാവ് എന്നുവിളിക്കുന്നത്.
  • ആവശ്യം കഴിഞ്ഞത് കൊണ്ടാണ് 2,000 രൂപ നോട്ട് പിൻവലിച്ചത്.
  • അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനാണ് പെട്രോളിന് വില കൂട്ടിയത്.

തിരുവനന്തപുരം: കുഞ്ഞുങ്ങൾ പശുവിൻ്റെ പാൽ കുടിച്ച് വളരുന്നതുകൊണ്ടാണ് പശുവിനെ ഗോമാതാവ് എന്നുവിളിക്കുന്നതെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. അമ്മയുടെ സ്ഥാനത്ത് വരുന്നതുകൊണ്ടാണ് ഗോമാതാവ് എന്നുവിളിക്കുന്നത്. കുഞ്ഞുങ്ങൾ പരമാവധി അഞ്ചുവയസുവരെ മാത്രമാണ് അമ്മയുടെ പാൽ കുടിച്ചുവളരുതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞു.

ഓണക്കാലത്ത് സ്റ്റാറായി ജവാൻ; റെക്കോർഡിട്ട് മദ്യവിൽപ്പന; കഴിഞ്ഞവർഷത്തെ കണക്കുകൾ മറികടന്നു
എൻ്റെ അമ്മയുടെ വീട്ടിൽ പശുത്തൊഴുത്തുകളുണ്ട്. അവിടെ പാലിൻ്റെ ബിസിനസ് ഉണ്ട്. അഞ്ച് വയസിന് ശേഷം പശുവിൻ്റെ പാൽ കുടിച്ചാണ് കുഞ്ഞുങ്ങൾ വളരുന്നത്. അമ്മയുടെ സ്ഥാനത്ത് വരുന്നത് കൊണ്ടാണ് പശുവിനെ ഗോമാതാവ് എന്നു വിളിക്കുന്നതെന്ന് കൃഷണകുമാർ കൂട്ടിച്ചേർത്തു.

ജവാൻ ട്രെയ്‌ലർ തരംഗമാകുന്നു

അമ്മയുടെ സ്ഥാനത്ത് വരുന്നതിനാലാണ് പശുവിനെ ഗോമാതാവ് എന്നു വിളിക്കുന്നതെന്നാണ് എൻ്റെ ഇതുവരെയുള്ള അറിവും വിശ്വാസവും. അങ്ങനെ ഒരു സ്ഥലത്ത് അമ്മയെ കൊന്ന് തിന്നാൻ നമുക്ക് കഴിയില്ല. ഇന്ന് ലോകത്ത് എവിടെ വേണമെങ്കിലും പോയി നോക്കിക്കോളൂ, പശുവിൻ്റെ ഫാമിലേക്ക് കുട്ടികളെയുമായി മാതാപിതാക്കൾ എത്തുകയാണ്. പശുവിനെക്കുറിച്ച് കൂടുതൽ അറിയാനും അവരുടെ ജീവിതത്തിൽ കൂടുതൽ ശാന്ത ലഭിക്കാനും സമാധാനമുണ്ടാക്കാനും ഇതിലൂടെ കഴിയുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ആവശ്യം കഴിഞ്ഞത് കൊണ്ടാണ് 2,000 രൂപ നോട്ട് പിൻവലിച്ചത്. തീവ്രവാദമൊക്കെ തീർന്നു. നമ്മൾ പ്ലാസ്റ്റിക് കറൻസിയിലെക്കും ഡിജിറ്റൽ കറൻസിയിലേക്കും വന്നുകഴിഞ്ഞു. അപ്പോൾ മറ്റ് നോട്ടുകൾ എന്തിനാണ് കൈവശം വെക്കുന്നത്. മറ്റ് നോട്ടുകളും കുറച്ച് കൊണ്ടുവരും. വികസിത രാജ്യങ്ങളിലെല്ലാം ചില്ലറ പൈസയേ കാണൂ. അനധികൃത്ത് സ്വത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതോടെ തീവ്രവാദവും അവസാനിപ്പിക്കും. കശ്മീരിൽ ഇപ്പോൾ കല്ലേറ് പോലും നടക്കുന്നില്ല.

ഓണക്കിറ്റ് ഇനിയും വാങ്ങിയില്ലേ? ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാം, കോട്ടയം ജില്ലയിൽ വിതരണം വൈകുന്നു
അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനാണ് പെട്രോളിന് വില കൂട്ടിയത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലം അടിസ്ഥാന സൗകര്യവികസനത്തിന് നമ്മൾ ഒന്നും ചെയ്തില്ല. ഇതിനായുള്ള ധനം എവിടെ നിന്നും കണ്ടെത്തുമെന്നും കൃഷ്ണകുമാർ ചോദിച്ചു.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version