രണ്ടാം വന്ദേ ഭാരത് കോട്ടയം വഴി തിരുവനന്തപുരത്തേക്ക്? എറണാകുളത്ത് സർവീസ് അവസാനിപ്പിക്കരുത്; റെയിൽവേ മന്ത്രിക്ക് കത്തുമായി എംപി

രണ്ടാം-വന്ദേ-ഭാരത്-കോട്ടയം-വഴി-തിരുവനന്തപുരത്തേക്ക്?-എറണാകുളത്ത്-സർവീസ്-അവസാനിപ്പിക്കരുത്;-റെയിൽവേ-മന്ത്രിക്ക്-കത്തുമായി-എംപി

രണ്ടാം വന്ദേ ഭാരത് കോട്ടയം വഴി തിരുവനന്തപുരത്തേക്ക്? എറണാകുളത്ത് സർവീസ് അവസാനിപ്പിക്കരുത്; റെയിൽവേ മന്ത്രിക്ക് കത്തുമായി എംപി

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 31 Aug 2023, 8:27 pm

എറണാകുളത്ത് സർവീസ് അവസാനിപ്പിക്കാതെ നീട്ടണം. തിരുവനന്തപുരത്തേക്കില്ലെങ്കിൽ കോട്ടയംവരെ. വന്ദേ ഭാരത് പ്രയോജനപ്പെടുക ഈ നാല് ജില്ലകളിലെ യാത്രക്കാർക്ക്. നിർദേശം ഇങ്ങനെ

Vande bharat
വന്ദേ ഭാരത്

ഹൈലൈറ്റ്:

  • രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക് നീട്ടണം
  • സർവീസ് എറണാകുളത്ത് അവസാനിപ്പിക്കരുത്
  • റെയിൽവേയ്ക്ക് കത്തുമായി എംപി
കോട്ടയം: പാലക്കാട് റെയില്‍വേ ഡിവിഷന് അനുവദിച്ച പുതിയ വന്ദേ ഭാരത് ഏത് റൂട്ടിൽ സർവീസ് നടത്തുമെന്ന ചർച്ചകൾ ഉയരവേ റെയിൽവേ മന്ത്രിക്കും ബോർഡിനും കത്തുമായി തോമസ് ചാഴിക്കാടൻ എംപി. കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് കോട്ടയം വഴി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എംപി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട്, തിരുവനതപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്ക് കത്തു നല്‍കിയത്.

നിലവിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന് യാത്രക്കാരില്‍നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. യാത്രക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ രാജ്യത്തെ മറ്റു റൂട്ടുകളേക്കാള്‍ ഏറെ മുന്‍പന്തിയിലാണ് കേരളത്തിലെ വന്ദേ ഭാരതെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. പാലക്കാട് റെയില്‍വേ ഡിവിഷന് അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസ് നിലവില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് എതിര്‍ ദിശയില്‍ രാവിലെ മംഗലാപുരത്തുനിന്നും യാത്ര പുറപ്പെട്ട് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തിയാല്‍, മധ്യ തിരുവതാംകൂര്‍- മലബാര്‍ സെക്ടറിലെ യാത്ര ക്ലേശത്തിന് ഏറെക്കുറേ പരിഹാരമാകും.

ഇനി വന്ദേ ഭാരതിന് വേഗത കൂടും; അരമണിക്കൂറോളം യാത്രാ സമയം ലാഭിക്കാം; സിഎസ്എംടി – ഷിർദി എക്സ്പ്രസ് വേഗത കൂട്ടാൻ റെയിൽവേ

Shabarimala: അയ്യപ്പ ഭക്തന്‍റെ ഇരുമുടി കെട്ടിൽ പാമ്പ്; ദ്രുതകർമ സേന പിടികൂടി

കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതു പ്രയോജനകരമാകുമെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു. മംഗലാപുരത്തുനിന്നും തിരുവനന്തപുരം വരെ ഇപ്പോള്‍ ലഭ്യമായ ഒരു റേക്ക് ഉപയോഗിച്ച് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുവാന്‍ സാങ്കേതിക തടസം ഉള്ളപക്ഷം സര്‍വീസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കാതെ കോട്ടയം വരെ സര്‍വീസ് നടത്തണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.

കോട്ടയം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ 3 പ്ലാറ്റ്‌ഫോം നമ്പര്‍ 1A എന്നിവ ഇതിനായി ഉപയോപ്പെടുത്താവുന്നതാണ്. മംഗലാപുരത്തുനിന്നും രാവിലെ സര്‍വീസ് ആരംഭിച്ചു ഉച്ചയോടെ കോട്ടയത്ത് എത്തി മടങ്ങി പോകുന്ന പ്രകാരം സര്‍വീസ് ക്രമീകരിക്കാവുന്നതാണെന്നും മംഗലാപുരം-കോട്ടയം ദൂരമായ 474 കിലോമീറ്റര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് ഏതാണ്ട് 7 മണിക്കൂര്‍ കൊണ്ട് ഓടിയെത്താനാകുമെന്നും കത്തില്‍ പറയുന്നു. മംഗലാപുരം സ്റ്റേഷനില്‍ ട്രെയിനിന്‍റെ മെയിന്‍റനന്‍സിന് ആവശ്യമായ സമയം ലഭ്യമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

എതിരെ വന്ന വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്തില്ല; കുടമാളൂരിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ആർപ്പൂക്കര സ്വദേശി
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വലിയ തോതിലുള്ള വികസനമാണ് നടന്നത്. യാത്രാ വണ്ടികള്‍ കൈകാര്യം ചെയ്യുന്നതിനായി ആറ് പ്ലാറ്റുഫോമുകളും കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി. എന്നാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പ്ലാറ്റ്‌ഫോം ടേണ്‍ റൗണ്ട് (PFTR) സംവിധാനത്തില്‍ യാത്രാ വണ്ടികളുടെ സര്‍വീസുകള്‍ കോട്ടയത്ത് നിന്നും ആരംഭിക്കുവാന്‍ കഴിയുമെന്നും എംപി പറഞ്ഞു.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version