ആ രാജപാത ദേശീയപാതയായി വരുമോ? ആലുവ – ഉദുമൽപെട്ട് ദേശീയപാത വന്നാൽ നാടിന്‍റെ മുഖച്ഛായ മാറും; റൂട്ട് ഇങ്ങനെ

ആ-രാജപാത-ദേശീയപാതയായി-വരുമോ?-ആലുവ-–-ഉദുമൽപെട്ട്-ദേശീയപാത-വന്നാൽ-നാടിന്‍റെ-മുഖച്ഛായ-മാറും;-റൂട്ട്-ഇങ്ങനെ
കൊച്ചി: ആലുവ – ഉദുമൽപെട്ട് ദേശീയപാത അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ടതോടെ റോഡും വികസനവും സമുഹമാധ്യങ്ങളിലും ചർച്ചയായിരിക്കുകയാണ്. പഴയ ആലുവ മൂന്നാർ രാജപാതയിൽ ദേശീയപാത അനുവദിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്. അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞിരുന്നു.

പുതിയ ദേശീയപാത യാഥാർഥ്യമായാൽ നിരവധി ആദിവാസി ഗ്രാമങ്ങളിലും മറ്റ് പലപ്രദേശങ്ങളിലും വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിലെ ആലുവയിൽ നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ഉദുമൽപെട്ടിൽ അവസാനിക്കുന്ന രീതിയിൽ ദേശീയപാത നിർമ്മിക്കണമെന്നാണ് ആവശ്യം.

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; അതിശക്തമായ മഴയെത്തുന്നു; വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

PandTColony: പിആൻഡ്‌ടിക്കാരുടെ കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യം

പെരുമ്പാവൂർ, കോതമംഗലം പിഡബ്ല്യുഡി റോഡ് (പഴയ ആലുവ – മൂന്നാർ രാജപാത) വഴി ചേലാട്, കീരംപാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, കുഞ്ചിയാർ, കൂന്ത്രപ്പുഴ, കുറത്തിക്കുടി, ട്രൈബൽ കോളനി, മാങ്കുളം, പെരുമ്പാൻകുത്ത്, അമ്പതാം മൈൽ, നല്ലതണ്ണി, കല്ലാർ, ടി എസ്റ്റേറ്റ്, മൂന്നാർ, മറയൂർ, ചിന്നാർ വഴി ഉദുമൽപെട്ടുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാത.

റോഡ് നിർമ്മാണം യാഥാർഥ്യമായാൽ ഗതാഗതം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, മികച്ച സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പഠനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇന്നും അപ്രാപ്യമായിട്ടുള്ള നിരവധി ആദിവാസി ഗ്രാമങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഇനിയറിയേണ്ടത് റൂട്ട് മാത്രം, പരിഗണനകൾ ഇങ്ങനെ; കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഏറ്റുവാങ്ങി പാലക്കാട് ഡിവിഷൻ

ദേശീയപാത യാഥാർഥ്യമായാൽ ഇത് ഇടുക്കി, എറണാകുളം ജില്ലകളിലെ കാർഷിക-വാണിജ്യ മേഖലക്ക് ഉത്തേജനം നൽകും. അവികസിത മേഖലകളിൽ അതിവേഗം വികസനമെത്താനുള്ള മാർഗമായി ഈ പാത മാറുമെന്നാണ് ജനപ്രതിനിധികളും വിശ്വസിക്കുന്നത്. ടൂറിസം മേഖലയ്ക്കും ഇത് ഗുണകരമായി മാറും.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Exit mobile version