വന്ദേ ഭാരതും എത്തും? ഭാരതപ്പുഴയിലും ദേശീയ പാതയിലുമായി രണ്ട് പാലങ്ങൾ, ആകാശപാത; പദ്ധതിക്ക് വേണ്ടത് 8,000 കോടി

വന്ദേ-ഭാരതും-എത്തും?-ഭാരതപ്പുഴയിലും-ദേശീയ-പാതയിലുമായി-രണ്ട്-പാലങ്ങൾ,-ആകാശപാത;-പദ്ധതിക്ക്-വേണ്ടത്-8,000-കോടി

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 4 Sep 2023, 8:00 pm

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയാൽ മലബാറിൻ്റെ മുഖം മാറുന്ന പദ്ധതിയാകും പൂർത്തിയാകുക. 8,000 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവാകുകയെന്നാണ് വിലയിരുത്തൽ

malappuram ponnani railway project
പ്രതീകാത്മക ചിത്രം. Photo: PTI

ഹൈലൈറ്റ്:

  • മലബാറിൻ്റെ മുഖം മാറുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടുമോ.
  • തീരദേശപാത എത്തിയാൽ മലബാറിൻ്റെ യാത്രാ ദുരിതത്തിന് അറുതിയാകും.
  • പദ്ധതിക്കായി 8,000 കോടി രൂപ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്.
തിരുവനന്തപുരം: മലബാറിൻ്റെ മുഖം മാറുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനം. വന്ദേ ഭാരത് ഉൾപ്പെടെയുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ തീരദേശപാത എത്തിയാൽ മലബാറിൻ്റെ യാത്രാ ദുരിതത്തിന് അറുതിയാകുമെന്നാണ് വിദഗ്ധരുടെ നിഗമനം. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ പദ്ധതിക്കായി 8,000 കോടി രൂപ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്.

35 വർഷത്തെ ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രിക്ക് കൈമാറിയത് 28 ലക്ഷത്തോളം രൂപ, വനിത വികസന കോര്‍പറേഷൻ ലാഭവിഹിതം സർക്കാരിന് നൽകി
ഭാരതപ്പുഴയിലും ദേശീയപാതയിലുമായി രണ്ട് പാലങ്ങൾ, തീരദേശ പാതയുടെ പകുതിയോടടുത്ത് ആകാശപാത എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് 8000 കോടി രൂപ ചെലവ് വരുമെങ്കിലും ചരക്കുഗതാഗതം ഉൾപ്പെടെ വേഗത്തിലാക്കാൻ സാധിക്കുമെന്നതിനാൽ ഇത്രയും തുക ചെലവഴിക്കുന്നതിൽ നഷ്ടം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നാലുവയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് കുടുംബം

ഓരോ പത്ത് കിലോമീറ്ററിനിടയിലും സ്റ്റേഷൻ എത്തുന്നതോടെ ചരക്കുഗതാഗത സാധ്യതകൾ വർധിക്കും. അന്തിമ സർവേ റിപ്പോർട് പുറത്തുവന്നാൽ മാത്രമേ ആകെത്തുക സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകൂ. പദ്ധതിയിൽ ആകാശപാത ഉൾപ്പെടുന്നത് കൊണ്ടാണ് തീരദേശപാതയ്ക്ക് ഇത്രയും തുക ആവശ്യമായി വരുന്നത്. അന്തിമ സർവേ റിപ്പോർട്ട് പൂർത്തിയായാൽ ചെലവ് കുറയ്ക്കാനുള്ള സാധ്യതകളും കണ്ടെത്താനാകും.

ഭൂമി ഏറ്റെടുക്കുന്നതാണ് പ്രധാന കടമ്പ. ഇത് പൂർത്തിയാക്കിയാൽ പദ്ധതി മൂന്നോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പദ്ധതിക്കുള്ള അലൈൻമെൻ്റിൽ മാറ്റം വരുത്തിയാണ് നടപ്പാക്കുക. കോൾ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കുന്നത് പദ്ധതിക്കെതിരെയുള്ള എതിർപ്പ് ഇല്ലാതാക്കുകയും അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യും. പാത തിരുനാവായയിലേക്ക് ആണെങ്കിൽ 38 കിലോമീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുത്താൽ മതി. തിരൂരിലേക്കാണെങ്കിൽ 44 കിലോമീറ്റർ നീളത്തിൽ സ്ഥലം ആവശ്യമായിവരും.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം? ഇന്നും നാളെയും അതിശക്തമായ മഴയെത്തും, വിവിധ ജില്ലകളിൽ ഓറഞ്ച് – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തീരദേശപാതയുടെ സർവേ റിപ്പോർട്ട് അടുത്ത കേന്ദ്ര ബജറ്റിന് മുൻപായി സർക്കാരിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതിക്കായി ബജറ്റിൽ തുക അനുവദിക്കപ്പെട്ടാൽ പദ്ധതിയുടെ പ്രവർത്തനങ്ങളിലേക്ക് അതിവേഗം കടക്കും. സ്ഥലം ഏറ്റെടുപ്പ് കടമ്പ മറികടന്നാൽ നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും.160 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ വന്ദേ ഭാരത് ട്രെയിൻ വരെ ഓടുന്ന ദീർഘദൂര പാതയുടെ ഭാഗമായി ഈ പാത മാറുമെന്നതിൽ സംശയമില്ല.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version