തൃത്താലയുടെ ആവശ്യത്തിന് പച്ചക്കൊടി, ചെലവ് 32.91 കോടി; സുശീലപ്പടി മേൽപാലം യാഥാർഥ്യത്തിലേക്ക്

തൃത്താലയുടെ-ആവശ്യത്തിന്-പച്ചക്കൊടി,-ചെലവ്-32.91-കോടി;-സുശീലപ്പടി-മേൽപാലം-യാഥാർഥ്യത്തിലേക്ക്

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 7 Sep 2023, 12:21 pm

പതിറ്റാണ്ടുകൾ പഴക്കമുള്ള തൃത്താലയുടെ മറ്റൊരു ആവശ്യം കൂടി യാഥാർത്ഥ്യത്തിലേക്ക്‌ നീങ്ങുകയാണെന്ന് മന്ത്രി എം ബി രാജേഷ്. കിഫ്ബിയിൽ നിന്ന് 32.91 കോടി രൂപയാണ് ഇതിനായി നൽകുന്നത്

sushilapadi flyover
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • സുശീലപ്പടിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യത്തിലേക്ക്‌.
  • കിഫ്ബിയിൽ നിന്ന് 32.91 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി രാജേഷ്.
  • സുശീലപ്പടി ആർഒബിക്ക്‌ ഭരണാനുമതി നൽകിക്കൊണ്ടുള്ള കത്ത്‌ ആർബിഡിസികെയ്ക്ക്‌ ലഭിച്ചു.
തിരുവനന്തപുരം: പതിറ്റാണ്ടുകൾ പഴക്കമുള്ള തൃത്താലയുടെ മറ്റൊരു ആവശ്യവും യാഥാർത്ഥ്യത്തിലേക്ക്‌ നീങ്ങുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. പരുതൂർ പഞ്ചായത്തിലെ സുശീലപ്പടിയിൽ റെയിൽവേ ഓവർ ബ്രിഡ്ജാണ് യാഥാർഥ്യമാകുന്നത്. വർ ബ്രിഡ്ജിനായി 2021 സെപ്റ്റംബർ ഒന്നിന് സംസ്ഥാന മന്ത്രിസഭ കിഫ്ബിയിൽ നിന്ന് 32.91 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

തീവ്രവാദിയോ കൊലപാതകിയോ അല്ല; ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
2022 ജൂലൈ 6ന്‌ പദ്ധതിക്ക്‌ കിഫ്ബിയുടെ സാമ്പത്തികാനുമതിയും ലഭ്യമായി. എങ്കിലും റെയിൽവേ അനുമതി ലഭിച്ചിരുന്നില്ല. ഞാൻ നേരിട്ടുതന്നെ റെയിൽവേയിൽ നിരന്തരമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം റെയിൽവേ ആസ്ഥാനത്ത്‌ നിന്ന് സുശീലപ്പടി ആർഒബിക്ക്‌ ഭരണാനുമതി നൽകിക്കൊണ്ടുള്ള കത്ത്‌ ആർബിഡിസികെയ്ക്ക്‌ ലഭിച്ചു.

Trump’s name in Electrol Roll: ലിസ്റ്റിൽ നിന്നും പേര് വെട്ടുമോ?

റെയിൽവേയുടെ സ്ഥലത്ത്‌ മേൽപ്പാലം നിർമ്മിക്കുന്നതിന്റെയും 35 വർഷത്തേക്കുള്ള മെയ്ന്റനൻസിന്റെയും ചെലവ്‌ പൂർണമായി സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം മേൽപ്പാലത്തിന്‌ ഇരു ഭാഗത്തുമുള്ള അപ്രോച്ച്‌ റോഡ്‌ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. പാലം നിർമ്മിക്കുന്നതിനും മെയ്ന്റനൻസിനുമായി 10.98 കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേയിൽ ഡെപ്പോസിറ്റ്‌ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്രവർത്തിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെന്റേജ്‌ ചാർജ്ജായി 21.97 ലക്ഷം രൂപ ഉടൻ റെയിൽവേയ്ക്ക്‌ കൈമാറും. ഇരുവശത്തുമുള്ള അപ്രോച്ച്‌ റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിച്ച്‌ വരികയാണെന്ന് മന്ത്രി കുറിപ്പിലൂടെ അറിയിച്ചു.

പുതുപ്പള്ളിയുടെ പുതിയ എംഎൽഎയെ നാളെ അറിയാം; ആദ്യം എണ്ണുക അയർക്കുന്നത്തെ വോട്ട്; പ്രതീക്ഷയോടെ മുന്നണികൾ
സുശീലപ്പടി, കരിയന്നൂർ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മണ്ഡലത്തിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു‌. അതിലേറ്റവും പ്രധാനപ്പെട്ട സുശീലപ്പടിയുടെ കാര്യത്തിൽ നിർണായകമായ ഒരു ഘട്ടം ഇതോടെ പിന്നിടുകയാണ്‌. കരിയന്നൂർ മേൽപ്പാലത്തിന്‌ ആവശ്യമായ അപ്രോച്ച്‌ റോഡിന്റെ സ്ഥലം ഏറ്റെടുത്ത്‌ നൽകേണ്ടത്‌ പരുതൂർ പഞ്ചായത്താണ്‌. പഞ്ചായത്ത്‌ സ്ഥലം ഏറ്റെടുത്ത്‌ നൽകുന്ന മുറയ്ക്ക്‌ അതിന്റെ നടപടിക്രമങ്ങളും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version