മകളുടെ പ്രണയവിവാഹം, മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു; പിതാവും സഹോദരനും മരിച്ചു, 18 പേർക്കെതിരെ കേസ്

മകളുടെ-പ്രണയവിവാഹം,-മാതാപിതാക്കളും-സഹോദരങ്ങളും-വിഷം-കഴിച്ചു;-പിതാവും-സഹോദരനും-മരിച്ചു,-18-പേർക്കെതിരെ-കേസ്

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 7 Sep 2023, 11:33 am

മകൾ ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിൽ മനംനൊന്ത് മാതാപിക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും മൂത്ത സഹോദരനും ജീവൻ നഷ്ടമായി. കേസെടുത്തെന്ന് പോലീസ്

Love Marriage
Photo: pexels

ഹൈലൈറ്റ്:

  • മകൾ ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു.
  • മനംനൊന്ത് പിതാവും സഹോദരനും വിഷം കഴിച്ചുമരിച്ചു.
  • ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം.
അഹമ്മദാബാദ്: മകൾ ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതതിൽ മനംനൊന്ത് പിതാവും സഹോദരനും വിഷം കഴിച്ചുമരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം. കിരൺ റാത്തോഡ് (52), ഹർഷ് (24) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ റാത്തോഡിൻ്റെ ഭാര്യ നീതാബെൻ (50), ഇളയമകൻ ഹർഷിൽ (19) ചികിത്സയിലാണ്.

അർധനഗ്നമായ നിലയിൽ ഓഗ്രേയുടെ മൃതദേഹം കുളിമുറിയിൽ; കുത്തേറ്റത് കഴുത്തിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
ചൊവ്വാഴ്ച രാത്രിയാണ് കുടുംബം ജീവനൊടുക്കാനുള്ള ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് യുവതിയും ഭർത്താവുമടക്കം പതിനെട്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരുമക്കൾ, മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരാണ് മറ്റ് പ്രതികൾ. ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്‌കേറ്റിങ് ബോർഡിൽ ഇന്ദ്രജാലം!

ബന്ധുക്കളുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് എഫ്‌ഐആർ. വിവാഹത്തിന് പിന്നാലെ മകളെ കാണാൻ റാത്തോഡും കുടുംബവും തയ്യാറായിരുന്നില്ല. യുവതിയുമായുള്ള ബന്ധം മാതാപിതാക്കൾ വിച്ഛേദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒരു വർഷം മുൻപായിരുന്നു മകൾ വിവാഹം ചെയ്തത്. മകളുടെ പ്രണയവിവാഹത്തിൽ മനംനൊന്താണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ദളിത് സമുദായത്തിൽ നിന്നുള്ള യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ കുടുംബം എതിർപ്പ് ശക്തമാക്കി. ഇരുവരും വിവാഹം ചെയ്തതോടെ കുടുംബാംഗങ്ങൾ വിഷം കഴിക്കുകയായിരുന്നുവെന്ന് ധോൽക്ക പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി; എസ്ഐ ഉൾപ്പെടെ ഏഴുപേർ പ്രതികൾ
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിരൺ റാത്തോഡും മൂത്തമകനും മരിച്ചിരുന്നു. ഇളയമകൻ ചികിത്സയിലാണ്. വിവരം പോലീസിനെ അറിയിച്ചതായും സമീപവാസികൾ പറഞ്ഞു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version