ആലുവ സംഭവം; കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തിയെന്ന് മന്ത്രി, ഒരുലക്ഷം രൂപ അടിയന്തര സഹായം
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 7 Sep 2023, 5:50 pm
എറണാകുളം ആലുവയിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ അടിയന്തര ധനസഹായം നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി

ഹൈലൈറ്റ്:
- ആലുവയില്‍ ഒൻപത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം.
- കുട്ടിയുടെ ചികിത്സയ്ക്ക് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി.
- വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചു.
കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.
അടിയന്തര ധനസഹായം നൽകുന്നതിനൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
പ്രഭാസ് ചിത്രത്തിലെ ഫോട്ടോസ് ചോര്‍ന്നു
സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സിഡിപിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തൊഴില്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്ക് അവബോധവും നല്‍കും.
ഉറങ്ങിക്കിടക്കവേ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകും. ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്ഐഎഎസിന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക