പരാതിക്കാരിയുടെ മാതാപിതാക്കൾ 1993ലാണ് വിവാഹിതരായത്. 2009ൽ വിവാഹ മോചനം നേടുകയും ചെയ്തു. അന്ന് പരാതിക്കാരിക്ക് ഏഴ് വയസ് തികഞ്ഞിരുന്നില്ല. തുടർന്ന് പരാതിക്കാരിയടക്കം രണ്ടു മക്കൾ മാതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. മഹർ ജാതിയുടെ ആചാരം അനുസരിച്ചാണ് തന്റെ മാതാവ് വളർന്നതെന്നും അതേ ജാതിയിലെ ആചാരപ്രകാരമാണ് തങ്ങളെ വളർത്തിയതെന്നും പരാതിക്കാരി പറയുന്നു.
‘അംഗത്വമെടുത്താൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്’; പ്രഖ്യാപനവുമായി കോൺഗ്രസ്
കേസിൽ ജാതി സൂക്ഷ്മ പരിശോധനാ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിഷയം പുനപരിശോധിക്കാൻ സമിതിയോട് കോടതി നിർദ്ദേശിച്ചു. മതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം ഹർജിക്കാരി മാതാവിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞതെന്നും പിതാവ് ക്ഷേമം അന്വേഷിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഹർജിക്കാരി ഉൾപ്പെടെയുള്ള കുട്ടികളെ പിതാവിന്റെ കുടുംബത്തിൽ നിന്നും ആരും സന്ദർശിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.
ബിർഭും കൂട്ടക്കൊല: ബംഗാൾ നിയമസഭയിൽ എംഎൽഎമാർ തമ്മിലടിച്ചു, കൂട്ടയടിയിൽ സസ്പെൻഷൻ
ഹർജിക്കാരിയെ സ്കൂളിൽ ചേർത്തപ്പോൾ അമ്മയുടെ ജാതിയായ മഹർ ആണ് ചേർത്തിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. കുട്ടികളുടെ മുത്തച്ഛൻ മഹർ ജാതിക്കാരുടെ അനുഷ്ഠാനങ്ങളാണ് പിന്തുടരുന്നത്. അതിനാൽത്തന്നെ തങ്ങൾ മഹർ ജാതിയിൽ പെട്ടവരാണെന്ന് കുട്ടികൾക്ക് അവകാശപ്പെടാൻ സാധിക്കുമെന്ന് കോടതി വിധിച്ചു.
ജസ്റ്റിസുമാരായ എസ് ബി ശുക്രൈ, ജി എ സനപ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാതാവിന്റേതിനു സമാനമായ അവഗണനയും പിന്നാക്കാവസ്ഥയും കുട്ടികളും അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ അമ്മയുടെ ജാതി സ്വീകരിക്കാൻ കുട്ടികൾക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നാരായണേട്ടൻ പറഞ്ഞാൽ പാമ്പുപോലും അനുസരിക്കും.. അതാണീ പച്ചപ്പിന്റെകാവൽക്കാരൻ
Web Title : children raised by single mothers can choose to adopt her caste
Malayalam News from Samayam Malayalam, TIL Network