കുങ്കുമഭംഗിയിൽ തിളങ്ങും രണ്ടാം വന്ദേ ഭാരത്, സാധ്യത മംഗലാപുരം – എറണാകുളം റൂട്ടിന്, റേക്ക് ഉടൻ എത്തും
Authored by മേരി മാർഗരറ്റ് | Samayam Malayalam | Updated: 30 Aug 2023, 1:43 pm
വന്ദേഭാരത് ട്രെയിന്‍ ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല് കോച്ച് ഫാക്ടറിയില്‍നിന്ന് പുറപ്പെടും

Also Read: ഡൽഹിയിൽ നടുറോഡിൽ ആമസോൺ മാനേജറെ വെടിവച്ച് കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തം
ചെന്നൈ ഇന്റഗ്രല് കോച്ച് ഫാക്ടറിയില്‍നിന്ന് ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറുമെന്നാണ് വിവരം. എട്ട് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല് കോച്ച് ഫാക്ടറിയില്‍നിന്ന് പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിന്‍ പുറപ്പെടുക. ഏപ്രില്‍ 25 നാണ് കേരളത്തില്‍ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്.
Aranmula Boat Race : വെള്ളമില്ല; ആറന്മുള ജലമേള പ്രതിസന്ധിയിൽ
തിരക്കുള്ള തിരുവനന്തപുരം – മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയിൽവേ മാറ്റിയിരുന്നു. പുതിയ വന്ദേ ഭാരത് എത്തുന്നതിൻ്റെ ഭാഗമാണ് ഈ സമയമാറ്റം. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചെന്നൈയിൽ പരിശീലനം നൽകിത്തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന് രണ്ടാമതും വന്ദേ ഭാരത് അനുവദിച്ചിരിക്കുന്നത്.
നിലവിൽ വന്ദേ ഭാരത് (20634) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് ട്രെയിൻ കാസർകോട്ട് എത്തും. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് ഈ സമയം നൽകാനാണ് ആലോചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ രണ്ടുമണിയോടെ പുറപ്പെട്ട് രാത്രി 11 മണിയോടെ മംഗളൂരുവിലെത്തും.
Also Read: ഇത്തവണ പുലിക്കളിയില്‍ അഞ്ച് ടീമുകള്‍; വിവിധ ദേശക്കാരുടെ ചമയ പ്രദര്‍ശനം; സമ്മാനത്തുക ഇങ്ങനെ
രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുന്നതിൻ്റെ മുന്നോടിയായി തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് (16307) ട്രെയിനുകളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുൻപ് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക