നായകന്റെ കളിയുമായി റുതുരാജ്; പോയിന്റ് പട്ടികയിൽ മുകളിലേക്കുയർന്ന് ചെന്നൈ
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്വാദിന്റെ (54 പന്തിൽ 98) ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകർന്നത്. അവസാന ഓവറിൽ സെഞ്ചുറിക്ക് തൊട്ടരികെ ചെന്നൈ നായകൻ പുറത്തായി
ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായി ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. നേരത്തെ ആറാം സ്ഥാനത്തായിരുന്നു അവർ. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്വാദിന്റെ (54 പന്തിൽ 98) ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകർന്നത്. അവസാന ഓവറിൽ സെഞ്ചുറിക്ക് തൊട്ടരികെ ചെന്നൈ നായകൻ പുറത്തായി. 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിങ്സ്. ഹൈദരാബാദിന്റെ മറുപടി 134 റൺസിൽ അവസാനിച്ചു.
Ruturaj Gaikwad is the Player of the Match 🌟 pic.twitter.com/lgNUV5Covk
— CricTracker (@Cricketracker) April 28, 2024
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് അജിൻക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. പിന്നാലെ വന്ന ഡാരൽ മിച്ചൽ റുതുരാജിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ 52 റൺസെടുത്താണ് ഡാരൽ മിച്ചൽ മടങ്ങിയത്.
Chennai Super Kings have jumped from 6th position to 3rd position with their victory against SRH.#TATAIPL2024 #CSKvSRH pic.twitter.com/ykDcsmxhw3
— CricTracker (@Cricketracker) April 28, 2024
മറുപടി ബാറ്റിങ്ങ് ആരംഭിച്ച സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ പ്രതീക്ഷയ്ക്കൊത്ത് ആർക്കും ഉയരാനായില്ല. 32 റൺസെടുത്ത എയ്ഡൻ മാർക്രം ടോപ് സ്കോററായി.
— CricTracker (@Cricketracker) April 28, 2024
നാല് വിക്കറ്റെടുത്ത തുഷാർ ദേശ്പാണ്ഡെയാണ് ഹൈദരാബാദിനെ തകർത്തത്. അഞ്ച് ക്യാച്ചുകളുമായി ഡാരൽ മിച്ചൽ ഫീൽഡിംഗിലും മികവു കാട്ടി.
Read More Sports News Here
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്